ദില്ലി : എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദേശിച്ചത് . രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവർ ഉൾപ്പെടെയുള്ളവർ ഇതിനെ പിന്തുണച്ചു.
ജെഡിയു നേതാവ് നിതീഷ് കുമാർ, ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെ എന്നിവരും മോദിയുടെ നേതൃത്വത്തെ പിന്തുണച്ചു . യോഗത്തിൽ എൽകെ അഡ്വാനിയും മുരളി മനോഹർ ജോഷിയുമടക്കം ബിജെപിയുടെയും എൻഡിഎയുടെയും പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.
പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതോടെ വൈകിട്ട് എട്ടു മണിയോടെ മോദി രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്നാണ് സൂചന . മെയ് മുപ്പതിനായിരിക്കും സത്യപ്രതിജ്ഞ.