ദില്ലിയിലെ രോഹിണിയിൽ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപതുകാരനായ പ്രതി സാഹിലിനെ അറസ്റ്റ് ചെയ്തു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.പെൺകുട്ടിയും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പ്രകോപിതനായ ആൺ സുഹൃത്ത് പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 15ലധികം കുത്തേറ്റതായാണ് വിവരം.
ആക്രമണം കണ്ട് സമീപവാസികൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. പ്രതിയായ യുവാവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.