പത്തനംതിട്ട: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കിണറ്റിലെറിഞ്ഞ് കൊന്നു. പത്തനംതിട്ടയിലാണ് ദാരുണ സംഭവം നടന്നത്. അച്ഛനും മകനും ചേർന്ന് യുവാവിന്റെ കയ്യും കാലും കെട്ടി കിണറ്റിലേക്കെറിയുകയായിരുന്നു. കുഴിക്കാലയിൽ റെനിലാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മാതൃസഹോദരൻ മാത്യു തോമസ് ഇയാളുടെ മകൻ റോബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാൽ പോലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ യുവാവിനെ കൊലചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.