Friday, May 10, 2024
spot_img

ബിജെപി ക്കായി പ്രചാരണം നടത്തി; വിജയാഘോഷത്തിലും പങ്കെടുത്തു; മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മതവാദികൾ

തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ വിജയം ആഘോഷിച്ചതിന്റെ പേരിൽ യുവാവിനെ സ്വന്തം സമുദായങ്ങൾ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. മാർച്ച് 20 നാണ് സംഭവം നടന്നത്. കടയിൽ നിന്ന് മടങ്ങുകയായിരുന്ന ബാബർ ആഘോഷങ്ങളിൽ പങ്കുചേർന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കുകയും തുടർന്ന് നാട്ടുകാരിൽ ചിലർ ആക്രമിക്കുകയുമായിരുന്നുവെന്ന് കുടുംബം പറയുന്നു. ജീവൻ രക്ഷിക്കാൻ, ബാബർ തന്റെ മേൽക്കൂരയിൽ കയറി, എന്നാൽ പ്രതികൾ അവിടെയെത്തി, ബാബറിനെ മേൽക്കൂരയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബർ ലഖ്‌നൗവിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രാംകോള സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് ലഖ്‌നൗവിലേക്കും റഫർ ചെയ്തു. ലഖ്‌നൗവിൽ ചികിത്സയിലിരിക്കെയാണ് ബാബർ മരിച്ചത്.

യുവാവിന്റെ മരണത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിച്ചില്ലെങ്കിൽ അന്ത്യകർമങ്ങൾ നടത്താൻ കുടുംബം വിസമ്മതിച്ചിരുന്നു. സംഭവം അന്വേഷിക്കുകയാണെന്ന് ഞായറാഴ്ച സ്ഥലത്തെത്തിയ കസയ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) വരുൺ കുമാർ പാണ്ഡെ പറഞ്ഞു. പ്രതികളെ പിടികൂടുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വേണ്ടി പ്രചാരണം നടത്തുന്നതിനെതിരെയും അതിന്റെ വിജയം ആഘോഷിക്കുന്നതിനെതിരെയും തങ്ങളുടെ സമുദായത്തിലെ പ്രാദേശിക ആളുകൾ ബാബറിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാതിയിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles