കണ്ണൂര്‍: സകല കുറ്റങ്ങളും ചെയ്തവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമായി സിപിഐ മാറിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നഗരസഭാ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളീധരൻ സി.പി.എം. വിട്ട് സി.പി.ഐ.യിലേക്ക് പോയതിനുപിന്നാലെ മാന്ധംകുണ്ടിൽ സി.പി.എം. നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
ഇങ്ങനെയൊരു ഗതികേട് ആ പാര്‍ട്ടിക്ക് ഉണ്ടായതില്‍ വിഷമമുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ആര്‍ക്കെങ്കിലും എതിരെ നടപടിയെടുത്താല്‍ അവര്‍ ഉടന്‍ തന്നെ സിപിഐയാകുമെന്നും ജയരാജന്‍ പറഞ്ഞു. ഇ.എം.എസിനെ ശിക്ഷിച്ച പാർട്ടിയാണിത്. ഒന്നോ രണ്ടോ പേർ പോയാൽ തകരുന്നതല്ല ഈ പാർട്ടി. എം.വി.ആറിന് അവസാനം പാർട്ടിയോടൊപ്പം നിൽക്കാവുന്ന നില വന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.