നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. ഹിന്ദുത്വ ആശയങ്ങളെ ഉൾക്കൊണ്ടാണ് കേന്ദ്ര സർക്കാർ ചില പ്രവർത്തനങ്ങൾ ചെയ്യുന്നത്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അത് നല്ലതാണെങ്കിൽ പോലും അംഗീകരിച്ചു നൽകാറില്ല. ഭാരതത്തെ നരേന്ദ്ര മോദി സർക്കാർ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ പോകുന്നു എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ആരോപണം. കൂടാതെ, ഹിന്ദുക്കൾ അങ്ങനെയാണ് ഇങ്ങനെയാണ്, അവർ മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നൊക്കെയാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കൾ പറയുന്നത്. എന്നാൽ, ഹിന്ദുക്കളെ പറ്റി ജവഹർലാൽ നെഹ്‌റു പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.
ജവഹർലാൽ നെഹ്റു ചിലപ്പോഴൊക്കെ ഞെട്ടിക്കുന്ന ചില സത്യങ്ങൾ വിളിച്ച് പറയും. അത്തരം സത്യങ്ങൾ ഒക്കെ പക്ഷേ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിൽ ആയിരുന്നു എന്ന് മാത്രം. അമേരിക്കൻ മാധ്യമ പ്രവർത്തകൻ ആർനോൾഡ് മൈകിൽസിന് 1964ൽ ജവഹർലാൽ നെഹ്‌റു നൽകിയ ഒരു അഭിമുഖത്തിൻ്റെ ഭാഗമാണ് ഇത്. ഹിന്ദുക്കൾ മുമ്പും ഇപ്പോഴും മറ്റുള്ളവരെ മതം മാറ്റുന്ന ഒരു ജനതയല്ല. കൂടാതെ, ഹിന്ദുക്കൾ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നത് അത്ര കാര്യമാക്കാത്തവരായിരുന്നു. പക്ഷേ മുസ്ലിങ്ങൾ മതം മാറ്റുന്നതിന് വളരെ ഉത്സുകരായ ജനതയാണെന്നാണ് ജവഹർലാൽ നെഹ്‌റു വിഡിയോയിൽ പറയുന്നത്. അതേസമയം, മുസ്ലിങ്ങൾ ശ്രമിച്ച മത പരിവർത്തനത്തിൽ അവർ വിജയിച്ചുവോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അനേകായിരം വർഷങ്ങൾക്ക് ശേഷം നാലിൽ ഒന്ന് നടന്നുവെന്നാണ് ജവഹർ ലാൽ നെഹ്‌റു നൽകുന്ന മറുപടി. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായി പുറത്ത് വന്നിട്ടുള്ള ഈ നെഹ്റുവിനെ കോൺഗ്രസ് ഒരിക്കലും ലോകത്തിന് മുന്നിൽ അവതരിപ്പിക്കില്ല. ലോകത്ത് എവിടെ സഞ്ചരിച്ചാലും തൻ്റെ ബ്രീഫ് കേസിൽ ഭഗവദ് ഗീതയുമായി മാത്രം സഞ്ചരിച്ചിരുന്ന നെഹ്റുവിനേ, രഹസ്യമാക്കി വെച്ചത് പോലെ.