ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവിനെ വളഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശനം നടത്തവേയാണ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് കാരണം തരണ്‍ജിത്താണെന്ന ആരോപണവുമായി അദ്ദേഹത്തെ ഒരുസംഘം വളഞ്ഞത്. മറ്റൊരു ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുനിനെ കൊല്ലാന്‍ തരണ്‍ജിത് പദ്ധതിയിട്ടിരുന്നുവെന്നും വിഘടനവാദികളെ അനുകൂലീക്കുന്നവര്‍ ആരോപിച്ചു.
ബിജെപി വക്താവ് ആര്‍.പി സിങ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു. പിന്നാലെ പ്രതികരണവുമായി മറ്റൊരു ബിജെപി നേതാവ് മഞ്ജിന്ദര്‍ സിങ് സിര്‍സ രംഗത്തെത്തി. അനുകൂലികളുടെ പ്രതിഷേധം വിഡ്ഢിത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ ഗുരുപുരബുമായി ബന്ധപ്പെട്ടാണ് തരണ്‍ജിത് സിങ് സന്ധു ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. അവിടെവെച്ച് അദ്ദേഹത്തെ ഖാലിസ്ഥാനി അനുകൂലികള്‍ വളഞ്ഞു. ഇതാണോ സിഖ് സമൂഹം മുന്നോട്ട് വെയ്ക്കുന്ന ആശയം? ഇതാണോ ഗുരു നാനാക്കിന്റെ സന്ദേശം? അവര്‍ വിഡ്ഢികളാണ് സിഖുകളല്ല’- സിര്‍സ വ്യക്തമാക്കി.
Khalistanies tried to heckle Indian Ambassador @SandhuTaranjitS with basless Questions for his role in the failed plot to assassinate Gurpatwant, (SFJ) and Khalistan Referendum campaign.
Himmat Singh who led the pro Khalistanies at Hicksville Gurdwara in New York also accused… pic.twitter.com/JW5nqMQSxO
— RP Singh National Spokesperson BJP (@rpsinghkhalsa) November 27, 2023
നേരത്തെ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസാമിയ്ക്കും സമാനമായ അനുഭവം നേരിടേണ്ടിവന്നിരുന്നു. സ്‌കോട്‌ലന്‍ഡ് ഗ്ലാസ്‌ഗോവിലെ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വിക്രം ദൊരൈസാമിയെ ഒരുകൂട്ടംഖാലിസ്ഥാനി അനുകൂലികൾ വളഞ്ഞിരുന്നു.