കേരളത്തിലെ ഇടത് ഭരണം ഓരോ ദിവസം കഴിയും തോറും തിരിച്ചുപിടിക്കാനാകാത്ത വിധം തകർന്നുകൊണ്ടിരിക്കുകയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വൻ വെളിപ്പെടുത്തലുകളും തെളിവുകളും ഇ ഡി നിരത്തുമ്പോൾ സഖാക്കളുടെ കാൽച്ചുവട്ടിലെ ശേഷിച്ചിരിക്കുന്ന മണ്ണ് കൂടി ഒലിച്ച് പോകുകയാണ്. ഇപ്പോഴിതാ, ഇടത് ഭരണത്തിനെതിരെ ഒരു സാധാരണക്കാർ പ്രതികരിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കണ്ടല്ലോ…ഇത് തന്നെയാണ് ഇന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം. കാരണം കിറ്റിൽ തൂങ്ങി തുടർഭരണം സാധ്യമാക്കിയ ഇടത് ഭരണത്തിൽ തകർന്നിരിക്കുകയാണ് കേരളീയർ. വ്യവസ്ഥാപിതമായി അഴിമതി നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന കാര്യം ആരെയും പ്രത്യേകം പറഞ്ഞുമനസ്സിലാക്കേണ്ടതില്ല. ഇക്കാര്യത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവും പാര്‍ട്ടിക്കുണ്ട്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഇതിന് മാറ്റം വരാറില്ല. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി മനുഷ്യവിരുദ്ധം കൂടിയായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപിച്ച പണം ലഭിക്കാത്തതിനാല്‍ ചികിത്‌സ മുടങ്ങി മരണത്തിന് കീഴടങ്ങേണ്ടിവന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്. പണം ആവശ്യപ്പെട്ട നിക്ഷേപകര്‍ക്ക് അത് ലഭിക്കാതെ വന്നതോടെ പുറത്തായ ഈ അഴിമതിയെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിച്ച് ഒതുക്കിത്തീര്‍ക്കാനും, സിപിഎമ്മുകാരായ കുറ്റവാളികളെ രക്ഷിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പിടികൂടപ്പെടാതിരുന്നവരാണ് ഇഡിയുടെ വലയിലായത്. വെറുമൊരു അഴിമതി മാത്രമല്ല നടന്നിട്ടുള്ളതെന്നും, കള്ളപ്പണം വെളുപ്പിക്കല്‍പോലെ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായിപ്പോലും ബന്ധമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇഡി അന്വേഷിച്ചു കണ്ടെത്തിയാണ് സിപിഎം നേതാക്കളെ പിടികൂടിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംഘടനാ ബലത്തിന്റെയും ഭരണാധികാരത്തിന്റെയും ബലത്തില്‍ അത്ര വലിയ കൊള്ളയാണ് നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ഒരു ഞെട്ടലോടെ അണികള്‍ പോലുംതിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ തുടര്‍ഭരണത്തിന്റെ അവസാനം ദുരന്തമായിരിക്കുമെന്ന് ഉറപ്പിക്കാം.