ദുബായ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്‍റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തില്‍ നിര്‍ണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസന്‍ അലിയുടെ ഭാര്യയ്ക്കെതിരെയാണ് ജിഹാദികളുടെ വധഭീഷണി.
ഹസന്‍ അലിയുടെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് ഭീഷണിയെന്നാണ് സൂചന. എല്ലാവിധത്തിലും മോശം പ്രകടനം പുറത്തെടുത്ത ഹസന്‍ പാകിസ്താന്റെ തോല്‍വിയില്‍ നിര്‍ണ്ണായകമായെന്ന് പറയാം.നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത ഹസന്‍ ഒരു വിക്കറ്റ് പോലും നേടിയില്ല.19ാം ഓവറിലെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റില്‍ മാത്യു വേഡിന്റെ ക്യാച്ച് ഹസന്‍ പാഴാക്കുകയും ചെയ്തു.
ഹസൻ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച് വിട്ടതെന്നും ക്യാച്ച് വിടും മുന്‍പ് ഹസന്‍ അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും അടക്കം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. കൂടാതെ, ഹസന്‍ അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയില്‍ അസഭ്യ വർഷം തുടരുകയാണ്.