Saturday, May 25, 2024
spot_img

സിപിഎം നേതാക്കളുടെ ദൂർത്തിന് കുടപിടിച്ച് പിണറായി |CPM

സാധാരണ ജനങ്ങൾ എന്ത് ബുദ്ധിമുട്ട് അനുഭവിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു പ്രശ്നവും ഇല്ല .
പദ്ധതി വിഹിതം വെട്ടികുറച്ചാലും സിപിഎം നേതാക്കൾക്ക് വേണ്ടിയുള്ള ധൂർത്ത് തുടരും. ക്ഷേമ പെൻഷനും മറ്റ് അനുകൂല്യങ്ങളും നൽകാൻ സർക്കാരിന്റെ കൈയിൽ കാശില്ല. പക്ഷേ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറിൽ പങ്കെടുക്കാൻ 3 രാജ്യങ്ങൾ സന്ദർശിക്കാം.

സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് അനുമതി. ജനുവരി 22 മുതൽ ഫെബ്രുവരി 11വരെയാണ് സന്ദർശനം. യാത്രയ്ക്കുള്ള തുക കെടിഡിസിയുടെ ബജറ്റ് വിഹിതത്തിൽനിന്ന് ചെലവഴിക്കും. ലക്ഷങ്ങളാണ് ഈ യാത്രയ്ക്ക് വേണ്ടി ചെലവാക്കുക. എന്നാൽ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന യാത്രയാണ് ഇതെന്ന് ഔദ്യോഗികമായി വിശദീകരിക്കുന്നു. നേരത്തെ ഇത്തരം പരിപാടികളിൽ ടൂറിസം മന്ത്രിയും പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാകുന്നില്ല.

സ്‌പെയിനിലെ മാഡ്രിഡിൽ ജനുവരി 24 മുതൽ 28 വരെയാണ് ട്രേഡ് ഫെയറും ബിസിനസ് ടു ബിസിനസ് മീറ്റും. സ്‌പെയിനിലെ ബാർസലോണയിൽ 30നാണ് പരിപാടി. ഇറ്റലിയിലെ മിലാനിൽ ഫെബ്രുവരി ഒന്നിന്. ഫ്രാൻസിലെ പാരീസിൽ ഫെബ്രുവരി 6, 7 തീയതികളിലാണ് പരിപാടി. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും വിദേശത്തേക്ക് പോകുന്നുണ്ട്. കേരള ടൂറിസത്തിന്റെ സാധ്യതകൾ വിദേശികളിലെത്തിക്കാനാണ് യാത്രയെന്ന് അധികൃതർ വ്യക്തമാക്കി. കേരള ടൂറിസം ഉയർച്ചയിലാണ്. അതുകൊണ്ട് തന്നെ ട്രേഡ് ഫെയർ സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.

പാലക്കാട്ടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് പികെ ശശി. പല വിവാദങ്ങളിലും ശശി പെട്ടിരുന്നു. എന്നാൽ നടപടികൾ നാമമാത്രമായി. പിണറായിക്കുള്ള താൽപ്പര്യമാണ് ഇതിന് കാരണമെന്നതും വ്യക്തമാണ്. അങ്ങനെ ഭരണ നേതൃത്വവുമായി ഏറെ അടുത്തു നിൽക്കുന്ന നേതാവാണ് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നത്. ഖജനാവിൽ കാശില്ലാത്തതു കൊണ്ട് പദ്ധതി ചെലവ് അടക്കം വെട്ടിചുരുക്കാനാണ് പരിപാടി. ഈ സമയത്താണ് നേതാവിന്റെ വിദേശ പര്യടനം. ചെലവ് ചുരുക്കൽ നേതാക്കൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കുന്ന തീരുമാനം.

പാർട്ടി ഫണ്ടിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശിയോട് സി പി എം വിശദീകരണം തേടുമെന്നത് അടക്കം നിരവധി വിവാദങ്ങൾ ശശിക്കെതിരെ ഉയർന്നിട്ടുണ്ട്. ശശിക്കെതിരെ അന്വേഷണ കമ്മിഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളിൽ അന്വേഷണം നടത്തിയത്. മണ്ണാർക്കാട്, ചെർപ്പുളശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് കൂടുതലും പരാതി ഉയർന്നത്.

പാർട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പല കാര്യങ്ങൾക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണ ഫണ്ടിൽ കൈകടത്തിയെന്നുമാണ് പരാതി.പി കെ ശശി, വികെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നീ നേതാക്കളുമായി ബന്ധപ്പെട്ട് വിഭാഗതീയത സംബന്ധിച്ച വിമർശനം ഉയരുന്നതിനിടെയാണ് ക്രമക്കേടുകൾ സംബന്ധിച്ച പരാതിയും എത്തിയത്. ഇതിലൊന്നും കടുത്ത നടപടികൾ ഉണ്ടായില്ല. ഇതിനെല്ലാം കാരണം പിണറായിക്ക് ശശിയിലുള്ള വിശ്വാസ്യതയാണ്.മുഹമ്മദ് റിയാസാണ് ടൂറിസം മന്ത്രി. ഇത്തവണ റിയാസ് വിദേശ ഫെയറുകളിലേക്ക് പോകുന്നില്ല. അപ്പോൾ പിണറായിയുടെ അതിവിശ്വസ്തനായ പികെ ശശിക്ക് യാത്രയെ നയിക്കാനുള്ള നറുക്ക് വീഴുന്നുവെന്നതാണ് വസ്തുത

Related Articles

Latest Articles