ദില്ലി: എണ്‍പത്തിയാറാം പിറന്നാള്‍ ദിനത്തില്‍ ദലൈലാമക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദലൈലാമയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നു. നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന് ദലൈലാമ നന്ദിയറിയിച്ച് വീഡിയോ സന്ദേശമയച്ചു. അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തിയ തനിക്ക് രാജ്യത്തിന്റെ മതേതരത്വവും സ്വാതന്ത്യവും പൂര്‍ണമായി അനുഭവിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ മതേതരത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായ സത്യസന്ധതയും കാരുണ്യവും അഹിംസയും തന്നെ എല്ലാക്കാലത്തും ഏറെ സ്വാധീനിച്ചിരുന്നതായി ലാമ ചൂണ്ടിക്കാട്ടി.
1959 ല്‍ ചൈന ടിബറ്റ് പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് ദലൈലാമ അഭയം തേടി ഇന്ത്യയിലേക്കെത്തിയത്. ഇതിന്റെ പേരില്‍ ചൈന അക്കാലത്ത് നിരവധി പ്രതികാര നടപടികളാണ് ഇന്ത്യക്കെതിരെ സ്വീകരിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona