Friday, April 26, 2024
spot_img

പോപ്പുലർ ഫ്രണ്ട് നിരോധന കേസ്;കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ കുറ്റപത്രം നൽകി; കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചത് 30000 പേജുള്ള കുറ്റപത്രം

കൊച്ചി : പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് 30000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരുണ്ട്. പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസിലെ ഒന്നാം പ്രതി. 59 പ്രതികൾ, 800 സാക്ഷികൾ, 1494 തെളിവ് രേഖകൾ, 638 മാരകായുധങ്ങൾ ഉൾപ്പടെയുള്ള മെറ്റീരിയൽ ഒബ്ജക്റ്റുകൾ അടക്കം 30,000 പേജുള്ള കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചിരിക്കുന്നത് .

അതീവ ഗൗരവപരമായ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ എൻഐഎ ആരോപിക്കുന്നത്. ആഗോള ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്‌ഐ ശ്രമിച്ചത്. ഇതരമതസ്ഥരുടെ പട്ടികയുണ്ടാക്കി കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തി, ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു, ജനാധിപത്യത്തെ ഇല്ലാതാക്കി 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിച്ചു തുടങ്ങിയവയാണ് കുറ്റപത്രത്തിലെ പ്രധാന പരാമർശങ്ങൾ. കൊലപാതകങ്ങൾക്കായി സംഘടന ഹിറ്റ് സ്‌ക്വാഡ് രൂപീകരിച്ചിരുന്നെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. തങ്ങൾക്കെതിരായ ആക്രമണത്തിന് തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനുമായി ആയുധപരിശീലനമടക്കം നൽകി പിഎഫ്‌ഐ നേതാക്കൾ കേഡറുകളെ സൃഷ്ടിച്ചെന്നും പിഎഫ്‌ഐക്ക് ദാറുൽ ഖദ എന്ന പേരിൽ സ്വന്തം കോടതിയുണ്ടെന്നും ഈ കോടതി വിധികൾ പിഎഫ്‌ഐ പ്രവർത്തകർ നടപ്പാക്കിയെന്നും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles