മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ പോപ്പുലർ ഫ്രണ്ട് തീവ്രവാദികള്‍ ക്രൂരമായി ആക്രമിച്ച പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തെങ്ങനാകുന്നേൽ അന്തരിച്ചു.ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
ഭർത്താവ് പരേതനായ ജോസഫ് തെങ്ങനാകുന്നേൽ. മക്കൾ ടി.ജെ.ജോസഫ് , സിസ്റ്റർ മാരി സ്റ്റെല്ല, മേരി ബേബി, ലിസി ടോമി. സംസ്‍കാരം ഇന്ന് 11 മണിക്ക് മുവാറ്റുപുഴ നിർമ്മലമാതാ പള്ളിയിൽ വച്ച് നടക്കും.
2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫ് സാറിന്റെ വലത് കൈപ്പത്തി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ. പ്രവർത്തകർ വെട്ടിമാറ്റിയത്. പള്ളിയിൽ നിന്നും മടങ്ങവേ കാർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. വലത് കൈപ്പത്തി മഴുകൊണ്ട് വെട്ടിമാറ്റുകയും ഇടത് കാലിനും ഇടത്‌കൈക്കും വെട്ടുകയും ചെയ്തിരുന്നു. പിന്നെ ബോംബെറിഞ്ഞ് സ്‌ഫോടനമുണ്ടാക്കി സ്ഥലം വിട്ടു. അദ്ദേഹം തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേരളത്തിലെ താലിബാനിസത്തിന്റെ നേർക്കാഴ്ചയും കേരളത്തിൽ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത കേസ് ആയിരുന്നു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം.