തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് സുനി ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തിയത്. നിരന്തരമായ മാനസിക സംഘര്‍ഷങ്ങളാണ് ഉറക്കക്കുറവിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് സുനിയെ ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തിയാണ് പൾസർ സുനി ഡോക്ടറെ കണ്ടത്.
അതേസമയം കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കുകയാണ്. അതിനിടയിലാണ് ഈ സംഭവം.
എന്നാൽ ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പള്‍സര്‍ സുനി മുമ്പ് ആരോപിച്ചിരുന്നു. തുടർന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തു വന്നതോടെ പൾസർ സുനി കേസിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവായി മാറിയിരിക്കുകയാണ്.