മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി കാണാൻ പോയ നേപ്പാളി പത്രപ്രവര്‍ത്തക സുമ്നിമ ഉദാസ് ഇന്ത്യയെ തുണ്ടം തുണ്ടമാക്കാന്‍ കൊതിക്കുന്ന ‘തുക്ഡെ തുക്ഡെ ഗ്യാങ്ങി’ന്‍റെ ഭാഗമാണെന്ന് കണ്ടെത്തല്‍.
മുൻ സിഎൻഎൻ മാധ്യമപ്രവർത്തക സുമ്‌നിമ ഉദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഗാന്ധി പോയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. നേപ്പാളിൽ ജനിച്ച സുമ്‌നിമ അമേരിക്ക, സ്വിറ്റ്‌സർലൻഡ്, മ്യാൻമർ, പാകിസ്ഥാൻ, റഷ്യ, ജോർദാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ വളർന്നു. വാഷിംഗ്ടണിൽ നിന്നും ലീ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
2001 ൽ സിഎൻ എൻ-ൽ തന്റെ കരിയർ ആരംഭിച്ച ഉദാസ് മീഡിയ ഓർഗനൈസേഷന്റെ വിവിധ ചാപ്റ്ററുകളുമായുള്ള ബന്ധം തുടർന്നു. 2010 മുതൽ 2012 വരെ അവർ CNN-ന്റെ ദില്ലി ഓഫീസിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു. ഇന്ത്യയെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ഉദാസിന് ഒരു വിവാദ ഭൂതകാലമുണ്ട്. രാഹുൽ ഗാന്ധിയുടെ സുഹൃത്തിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ചില ട്വീറ്റുകൾ ഉണ്ട്.
നേപ്പാളിലെ വിവാദ പത്രപ്രവര്‍ത്തക എന്നറിയപ്പെടുന്ന സുനിമ്ന ഉദാസിന്‍റെ വിവാഹച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പങ്കെടുക്കാനെത്തുകയും ഇതിന്‍റെ ഭാഗമായി നിശാക്ലബ്ബ് സന്ദര്‍ശിച്ചതും വിവാദമായിരിക്കെയാണ് സുനിമ്ന ഉദാസിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
സിഎന്‍എന്‍ ലേഖികയായിരുന്ന ഇവര്‍ നേരത്തെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുള്ള പത്രപ്രവര്‍ത്തകയാണ്. മെയ് 2020ന് നേപ്പാള്‍ പുറത്തിറക്കിയ ഭൂപടത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളും നേപ്പാളിന്‍റെ ഭാഗമാണെന്ന് അടയാളപ്പെടുത്തിയത് വിവാദമായിരുന്നു.
2020 മെയ് മാസത്തിൽ, ഇന്ത്യയുടെ ചില ഭാഗങ്ങൾ തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച് ഒരു പുതിയ ഭൂപടം പുറത്തിറക്കി നേപ്പാൾ സർക്കാർ വിവാദം സൃഷ്ടിച്ചു. നേപ്പാളും ചൈനയും തമ്മിലുള്ള സൗഹൃദവും നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടവും ഇന്ത്യൻ സർക്കാരിൽ നിന്ന് രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിവാദങ്ങൾക്കിടയിൽ, സുനിമ്ന സിഎന്‍എന്‍ സീനിയര്‍ എഡിറ്റര്‍ സുഗം പൊഖറെലിന്‍റെ ഒരു റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ” നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടം…പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു. സുഗം എഴുതിയതിന് നന്ദി. ഇത്രയും പറഞ്ഞ് ഇന്ത്യയുടെ ഭാഗങ്ങള്‍ നേപ്പാളിന്‍റേതാക്കി മാറ്റിയ പുതിയ നേപ്പാള്‍ ഭൂപടത്തെ അനുകൂലിക്കുന്ന പോസ്റ്റാണ് സുനിമ്ന ഉദാസ് പങ്കുവെച്ചത്.
ഇതുകൂടാതെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ വാങ്ങാന്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ നാളുകള്‍. 2021-ൽ, ദേബാശിഷ് റോയ് ചൗധരി എഴുതിയ ടൈമിന്റെ റിപ്പോർട്ട് ഉദാസ് പങ്കിട്ടിരുന്നു. “ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളെ ഉറ്റുനോക്കുന്ന വാക്‌സിൻ പ്രതിസന്ധിക്ക് കാരണം സമയത്ത് ആവശ്യമായ വാക്സിനുകള്‍ വാങ്ങാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി മോദിയുടെതീരുമാനമാണെന്ന് ഈ ലേഖനം പറയുന്നു”- ഇതായിരുന്നു സുമ്നിമയുടെ ട്വീറ്റ്.
എന്നാൽ വാസ്തവത്തിൽ, കോവിഡ് വാക്സിന്‍ യഞ്ജത്തിന്‍റെ അഞ്ചാംമാസത്തില്‍ ഇന്ത്യ എത്തിനില്‍ക്കുമ്പോഴായിരുന്നു ഈ വിവാദം ഉണ്ടായത്. ഇന്ത്യ 180 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകി. പിന്നീട് മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വാക്സിനില്‍ അതിവേഗം മുന്നേറി ‘ലോകത്തിന്‍റെ ഫാര്‍മസി’ എന്ന കീര്‍ത്തി വരെ നേടി. കോവിഷീല്‍ഡും കോവാക്സിനും മാത്രമല്ല, മറ്റ് നിരവധി വാക്സിനുകളെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഒരു പക്ഷെ വികസിത പാശ്ചാാത്യ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യ ചെറിയ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
പിന്നീട് സുമ്നിമ ഉദാസ് പങ്കുവെച്ച അരുന്ധതി റോയിയുടെ വിവാദ ലേഖനമാണ് വിവാദമായത്. അതിൽ പ്രധാനമന്ത്രി മോദിയെ അപകടകാരിയായ മനുഷ്യൻ എന്ന് വിളിക്കുകയും കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു. അരുന്ധതി റോയിയുടെ ലേഖനമാണിത്. മാത്രമല്ല അരുന്ധതി റോയിയുടെ എല്ലാ ലേഖനങ്ങളും പോലെ വസ്തുതകള്‍ കുറഞ്ഞതും കൂടുതല്‍ ഒച്ചയിടുന്നതുമായ ലേഖനമാണിത്. തുടർന്ന് ഈ ലേഖനം വായിക്കൂ എന്ന പറഞ്ഞാണ് സസുമ്നിമ ഉദാസ് ട്വിറ്ററില്‍ അരുന്ധതിയുടെ ലേഖനം പങ്കുവെച്ചിരിക്കുന്നത്.
2019 ഡിസംബറിൽ, പൗരത്വ ഭേദഗതി ബില്ലിനെതിരെ എന്‍ഡിടിവി നിഗൂഢ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വന്‍ പ്രചാരവേലയായിരുന്നു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ ഹിന്ദുക്കൾ, സിഖ്, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിങ്ങനെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ ഈ നിയമം പാസാക്കിയത് ശ്രദ്ധേയമാണ്. എന്നാൽ ഈ ബില്ലിനെ മുസ്ലിം വിരുദ്ധ ബില്ലെന്ന് വിശേഷിപ്പിച്ചത് എന്‍ഡിടിവിയാണ്. ഇത് സുനിമ്ന ഉദാസും ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഏറ്റുപിടിച്ചു. “ഞാന്‍ ബഹുമാനിച്ച ഇന്ത്യയ്ക്ക് ഇത് ദുഖദിനം”- എന്നായിരുന്നു ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ പൊലീസ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പങ്കുവെച്ച് സുമ്നിമ ഉദാസ് കുറിച്ചത്.
2020-ൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബുദ്ധനെ ‘എക്കാലത്തെയും മഹാന്മാരായ ഭാരതീയരില്‍ ഒരാൾ’ എന്ന് വിളിച്ചപ്പോൾ സുമ്നിമ എതിർപ്പുമായി രംഗത്ത് എത്തി. അവർ പറഞ്ഞു, “ഗൗതമബുദ്ധന്‍ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണ് എന്നും, പക്ഷെ അദ്ദേഹത്തിന്‍റെ ബോധോദയം ഉണ്ടായത് ഇന്ത്യയിലെ ബോധ്ഗയയില്‍ വെച്ചാണെന്നും അവർ പറഞ്ഞു. ബുദ്ധനെ സംബന്ധിച്ച് പങ്കുവെയ്ക്കാവുന്ന ഈ പൈതൃകവും മഹത്വവും ഓര്‍ത്ത് നേപ്പാളികളും ഇന്ത്യക്കാരും അഭിമാനിയ്ക്കേണ്ടതുണ്ട്”- അന്ന് ജയശങ്കറെ ചെറുതായി വിമര്‍ശിച്ച് കൊണ്ടുള്ള സുമ്നിമയുടെ പോസ്റ്റ് ഇതായിരുന്നു.