തിരുവനന്തപുരം : അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എന്നതിന് രാഹുൽ ഗാന്ധിക്കും പിണറായി വിജയനും സംശയമില്ലെന്നും, മറിച്ച് സംശയം വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിക്കുന്ന സീറ്റ് 410 ആണോ 420 സീറ്റാണോ എന്നതിലാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. അതിൽ ഒരു സീറ്റ് തിരുവനന്തപുരം എന്നത് ഗ്യാരൻ്റിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രവാസി നിവാസി പാർട്ടി മെഡിക്കൽ കോളേജ് ഹോട്ടൽ മഹാമഹാലിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് വെള്ളയാണി ശ്രീകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരത്തിൻ്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും പെൻഷനും ഉൾപ്പെടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഇത് സാധ്യമാക്കാൻ തിരുവനനപുരത്ത് എൻഡിഎ സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽകി വിജയത്തിനായി പിഎൻപി പാർട്ടി ഒപ്പം ഉണ്ടാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ വെള്ളയാണി ശ്രീകുമാർ പറഞ്ഞു.
പ്രവാസി നിവാസി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് വെള്ളയാണി ശ്രീകുമാർ, ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, പ്രവാസി നിവാസി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഖിലം മധു, സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ഡി റ്റി രാഗീഷ് രാജ,സജി കുമാർ,മിഥുൻ നായർ,ജില്ലാ പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ,ജില്ലാ സെക്രട്ടറി രത്ന കുമാർ, നേതാക്കളായ നാരായണൻ,ഗോവിന്ദൻ പോറ്റി സിജു രാജ്, കരുംകുളം ബാബു, ഇസ്മയിൽ ആസാദ്, ഷൈൻ രാജ്,ചന്ദ്രൻതിരുമല, ജെമിനി,ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ബിജെപി നേതാവ് രശ്മി, ആർ എൽ ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി റീജ വിനോദ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് ജിമ്മിരാജ് നാടാർ, സംസ്ഥാന കൗൺസിൽ അംഗം വിജയകുമാർ എന്നിവർ സംസാരിച്ചു