ബംഗളൂരു: ഐ പി എൽ പൂരം പൊടിപൊടിക്കുമ്പോൾ വിജയ തിമിർപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർദില്ലിയെ 23 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പിച്ചത്.തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ദില്ലി ക്യാപിറ്റൽസിന് നേരിടേണ്ടി വന്നത്.റോയല്‍ ചലഞ്ചേഴ്‌സ് മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദില്ലി ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റില്‍ 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയ്ക്ക് മാത്രമേ ബംഗലൂരു ബോളിങ് ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞുള്ളു. 38 പന്തില്‍ നിന്നാണ് മനീഷ് പാണ്ഡെയുടെ അര്‍ദ്ധ സെഞ്ച്വറി.
വാര്‍ണര്‍ 19 ഉം, അക്ഷര്‍ പട്ടേല്‍ 21 ഉം, അമന്‍ ഖാന്‍ 18 ഉം റണ്‍സെടുത്തു. ആന്റിക് നോര്‍ജെ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിയും നടത്തിയ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.
ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തു. കോഹ്‌ലിയും 34 പന്തില്‍ 50 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും 16 പന്തില്‍ 22 റണ്‍സുമെടുത്തു. മഹിപാല്‍ ലോംറോര്‍ (18 പന്തില്‍ 26) ഗ്ലെന്‍ മാക്സ്വെല്‍ (14 പന്തില്‍ 24), ഷഹബാസ് അഹമ്മദ് (12 പന്തില്‍ 20*), അനൂജ് റാവത്ത് (15 നോട്ടൗട്ട്) എന്നിവരും റോയല്‍ ചലഞ്ചേഴ്‌സിനായി തിളങ്ങി.

