റഷ്യ-യുക്രൈൻ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. കീവില്‍ 36 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മിസൈല്‍ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടിന് തുടങ്ങിയ കര്‍ഫ്യു വ്യാഴാഴ്ച രാവിലെ എട്ടു വരെ നീളുമെന്നാണ് ലഭിയ്ക്കുന്ന വിവരം. നിലവിൽ കീവിൽ ജനങ്ങളെ ബോംബ് ഷെല്‍ട്ടറുകളില്‍ പോകാന്‍ മാത്രമേ അനുവദിക്കൂ. കൂടാതെ പാസ് എടുത്താല്‍ മാത്രമേ ജനങ്ങളെയും വാഹനങ്ങളെയും കടത്തിവിടൂ.
അതേസമയം, ‘തലസ്ഥാനമായ കീവ് യുക്രൈനിന്റെ ഹൃദയമാണ്, അത് പ്രതിരോധിക്കപ്പെടും. നിലവില്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും പ്രതീകവും പ്രവര്‍ത്തന അടിത്തറയുമായ കീവ് ഞങ്ങള്‍ കൈവിടില്ല’- മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.