പാലക്കാട്: പാലക്കാട് സഞ്ജിത്തിന്‍റെ കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനത്തിൻ്റെ നമ്പർ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവർ രണ്ടായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരുമെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒൻപതിനാണ് രണ്ടാമത്തെയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇരുവരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളാണെന്നു പൊലീസ് പറഞ്ഞു. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.