തിരുവനന്തപുരം: നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ ഇരട്ടിച്ചിപ്പാറയില്‍ ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു
അപകടമുണ്ടായത്. ഇടതുവശത്തുകൂടി വന്നിരുന്ന കാര്‍ പൊടുന്നനെ നിയന്ത്രണം വിട്ട് ആദ്യം റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും പിന്നാലെ എതിര്‍വശത്തുനിന്ന് വന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികയായിരുന്ന കിളിമാനൂർ എംജിഎം സ്കൂൾ അദ്ധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്. . ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകൻ ആര്യന് പരിക്കേറ്റു. ആര്യൻ ഇപ്പോൾ ചികിത്സയിലാണ്.
ഉടൻ തന്നെ അജിലയെയും മകനെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. വിമാനത്താവളത്തില്‍ പോയി മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്.