ഗ്വാളിയാറിൽ പൊലീസ് സ്റ്റേഷനു മുന്നിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം പിടിയിൽ. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് (Crime Branch) സംഘം അടുത്തുള്ള ഗസ്റ്റ് ഹൗസിൽ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. ഗസ്റ്റ് ഹൗസിന്റെ മാനേജരെയും നാല് പെൺകുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡിൽ ഗസ്റ്റ് ഹൗസിൽ നിന്ന് കോണ്ടം ഉൾപ്പടെ പോലീസ് കണ്ടെത്തി.
അവിടുത്തെ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് പെൺവാണിഭം നടന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഉപഭോക്താവെന്ന നിലയിൽ ഒരു പോലീസുകാരനെ സാധാരണ വേഷത്തിൽ അയച്ചതായി അഡീഷണൽ എസ്.പി. രാജേഷ് ദണ്ഡോതിയ പറഞ്ഞു. ഇവിടെയുള്ള പെൺകുട്ടിയെ ആവശ്യപ്പെട്ടപ്പോൾ മാനേജർ നിരവധി പെൺകുട്ടികളുടെ ചിത്രം കാണിച്ചു. ആയിരം മുതൽ അയ്യായിരം വരെയാണ് ഇവരുടെ നിരക്ക്.
ഗസ്റ്റ് ഹൗസ് ഉടമ തന്നെ പെൺവാണിഭം നടത്തി കിട്ടുന്ന വരുമാനത്തിന്റെ പകുതി തുകയും കൈവശം വച്ചിരുന്നതായും ബാക്കി 50 ശതമാനം പെൺകുട്ടികൾക്കും ഇടനിലക്കാർക്കും വിതരണം ചെയ്തിരുന്നതായും അറസ്റ്റിലായ മാനേജർ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ മാനേജരെയും പെൺകുട്ടികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.