ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയുണ്ടെന്ന് സിഡബ്ല്യുസി. അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാന്‍ സിഡബ്ല്യുസി പോലീസിന് നിർദ്ദേശം നൽകി. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം 2020 ൽ നടത്തിയ കേസിൽ സിഡബ്ല്യുസി നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.
കുട്ടിയെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും ഇവര്‍ക്കെതിരെ 2019 ല്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ധു വീട്ടിൽ തുന്നൽ പഠിക്കുകയായിരുന്നെന്ന പെൺകുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതി തള്ളിപ്പോവുകയായിരുന്നു.
കേസിൽ ആറുപേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പോലീസിന് കിട്ടിയുണ്ട്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. നിലവിൽ അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.