ദില്ലി: ദില്ലി: എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വസതിയിൽ നടന്ന യോഗം 50 മിനിറ്റോളം നീണ്ടതായാണ് സൂചന. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
അതേസമയം ശരദ് പവാര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് കാരണം എന്‍സിപി വ്യക്തമാക്കിയിട്ടില്ല. ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദിനംപ്രതി മാറിമറിയുന്ന സാഹചര്യത്തില്‍ ശരദ് പവാറും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഗാന്ധികുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ശരദ് പവാര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാൽ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പവാറിന്റെ പ്രതികരണം. രണ്ടുദിവസം ബാക്കിനില്‍ക്കെയുമാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona