കൊല്ലം: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാർക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു നിബിൻ മാർക്‌സ്‌വെൽ.
ഇസ്രായേലിൻ്റെ വടക്കൻ അതിർത്തി സമൂഹമായ മാർഗലിയോട്ടിന് സമീപമുള്ള തോട്ടത്തിൽ ലെബനനിൽ നിന്ന് തൊടുത്ത ടാങ്ക് വേധ മിസൈൽ പതിച്ചാണ് മലയാളി യുവാവ് കൊല്ലപ്പെട്ടത്.ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അപ്രതീക്ഷിത യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം നിരവധി പേരാണ് ഇസ്രായേലിലും പലസ്‌തീനിലുമായി കൊല്ലപ്പെട്ടത്. രണ്ട് വർഷങ്ങൾക്ക് മുൻപ് അഷ്‌കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി യുവതിക്ക് ജീവൻ നഷ്‌ടമായിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്.