തിരുവനന്തപുരം: എസ് എഫ് ഐയുടെ മർദ്ദനത്തിൽ മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
പൂക്കോട് സർവകലാശാലയിൽ സിദ്ധാർത്ഥിന് നേരെയുണ്ടായ പ്രശ്നങ്ങളും അനിതീയും സുരേഷ് ഗോപി പിതാവിനോട് ചോദിച്ചറിഞ്ഞു. സിദ്ധാർത്ഥിന്റെ മരണം ദാരുണ സംഭവമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിദ്ധാർത്ഥിന്റെ മരണത്തിൽ 18 പ്രതികളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. റാഗിംഗ് നിരോധന നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.