ഇടുക്കി: സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ 48 വർഷത്തെ തടവ് ശിക്ഷ.ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷത്തിന് ശേഷം ജയിൽ മോചിതനാകാം. ആനച്ചാൽ സ്വദേശിയോട് നാൽപ്പതിനായിരം രൂപ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡനം. 2021ൽ നടത്തിയ കൗൺസിലിംഗിൽ കുട്ടി വിവരം പുറത്തു പറഞ്ഞതോടെ വെള്ളത്തൂവൽ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പുനരധിവാസത്തിന് 90,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും നിർദ്ദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ഹാജരായി.