കൊച്ചി: വിവാദം ചൂടുപിടിക്കുന്നതിനിടയിൽ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിനെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രതിയായ ശ്രീറാമിനെ ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കലക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. വിവാദത്തിനിടെ ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു. പകരം ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമനം നല്‍കി.