റാന്നി: ഇടമുറി പൊന്നമ്പാറയിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസിന് നേരെ കല്ലേറ്. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസിനുനേരെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കല്ലെറിഞ്ഞത്. സംഭവത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്, സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആക്രമികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകസംഘം എരുമേലിയിലെ ദർശനത്തിനുശേഷം ശബരിമലയിലേക്ക് പോകുകയായിരുന്നു.
ബസ് വാഴക്കാലാമുക്ക് ഭാഗത്തെ കയറ്റം കയറുന്നതിനിടെ എതിർദിശയിൽ ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നുയെന്ന് ഭക്തർ പോലീസിനോട് പറഞ്ഞു. അക്രമികൾ വന്ന ഭാഗത്തേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. പെരുനാട് സി.ഐ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. തീർത്ഥാടക സംഘത്തെ ഇതേ ബസിൽ തന്നെ പോലീസ് നിലയ്ക്കലേക്ക് വിട്ടു.