കൊൽക്കത്ത:വന്ദേഭാരത് എക്സ്പ്രസിന് നേരെ അഞ്ചാം തവണയും കല്ലേറ്.ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.മുർഷിദാബാദ് ജില്ലയിലെ ഫറാക്കയിൽ വെച്ചായിരുന്നു ആക്രമണം.സംഭവത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു.
നിർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കിഴക്കൻ റെയിൽവേ പബ്ലിക് റിലേഷൻ ഓഫീസർ കൗശിക് മിത്ര പറഞ്ഞു. സമാനമായ സംഭവം ജനുവരിയിലും റിപ്പോർട്ട് ചെയ്തിരുന്നു.മൂന്ന് തവണ പശ്ചിമബംഗാളിൽ വെച്ചായിരുന്നു ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. ഉദ്ഘാടനം ചെയ്ത് രണ്ടാം ദിവസം തന്നെ ട്രെയിനിന് നേരെ കല്ലേറുണ്ടായി. മാൾഡയിലും കിഷൻഗഞ്ചിലും വെച്ചായിരുന്നു കല്ലേറുണ്ടായത്. പിന്നീട് ബിഹാറിലെ കത്തിദാറിൽവെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.