കൊൽക്കത്ത: ബൈക്ക് വാങ്ങാൻ പണം കണ്ടെത്തുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കൊലപാതകത്തിന്റെ സൂത്രധാരനടക്കം രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് വാങ്ങാൻ 50,000 രൂപ ആവശ്യമായിരുന്നു. തുടർന്നാണ് പ്രതികൾ രണ്ട് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. എന്നാൽ പിന്നീട് പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
ഓടുന്ന കാറിൽവെച്ച് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഓടയിൽ തള്ളുകയായിരുന്നുവെന്ന് പ്രതികളിൽ ഒരാൾ സമ്മതിച്ചു. കൊൽക്കത്തയിലെ ബാഗിഹട്ടി മേഖലയിൽ നിന്നാണ് പ്രതികളായ അതനുഡേ അഭിഷേക് നസ്‌കർ എന്നിവർ പിടിയിലായത്. കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടതിനാൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും പോലീസ് അറിയിച്ചു.