Monday, April 29, 2024
spot_img

വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു; എറണാകുളം മുളവുകാടാണ് സംഭവം

എറണാകുളം: മുളവുകാട് വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതര്‍ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കുറിപ്പ് എഴുതി വച്ചായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. ആരോപണം നിഷേധിച്ച പഞ്ചായത്ത് അധി

കൃതര്‍ ദളിത് കുടുംബങ്ങള്‍ക്കടക്കം സഞ്ചരിക്കാന്‍ വേണ്ടിയാണ് തര്‍ക്കഭൂമിയിലെ വഴി വീതി കൂട്ടിയതെന്ന് അറിയിച്ചു.

എറണാകുളം മുളവുകാട് സ്വദേശി ലില്ലി തോമസാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. ലില്ലിയുടെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തെച്ചൊല്ലി പഞ്ചായത്തുമായി തര്‍ക്കമുണ്ടായിരുന്നു. റീ സര്‍വ്വേയില്‍ 28 സെന്റുണ്ടായിരുന്ന ഭൂമി 20 സെന്റായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടര്‍ന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബറില്‍ മൂന്ന് മാസത്തിനുള്ളില്‍ സ്ഥലം അളന്ന് തിരിച്ച് തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും സ്ഥലം അളന്നില്ല. ഇതിനിടെ തര്‍ക്കഭൂമിയില്‍ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണി നടത്തി. ഇതില്‍ മനംനൊന്ത് ലില്ലി ആത്മഹത്യ ചെയ്‌തെന്നാണ് വീട്ടുകാരുടെ ആരോപണം.

ആരോപണം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നിഷേധിച്ചു. താലൂക്ക് സര്‍വേയര്‍ സ്ഥലം അളന്ന് നല്‍കാത്തതില്‍ പഞ്ചായത്തിന് ബന്ധമില്ല. ലില്ലിയുടെ വീടിന്റെ ചുറ്റുമതിലിന് പുറത്താണ് തര്‍ക്കഭൂമി. ദളിത് കുടുംബങ്ങളടക്കം അമ്പതോളം വീട്ടുകാര്‍ക്ക് വേണ്ടിയാണ് ഓട്ടോറിക്ഷ കടന്ന് പോകുന്ന വിധത്തില്‍ വഴി താത്കാലികമായി വീതി കൂട്ടിയതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏഴ് വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ പീഡിപ്പിക്കുകയാണെന്നും മരണത്തിന് ശേഷവും ഇതില്‍ മാറ്റമില്ലെന്നും കുടുംബം ആരോപിച്ചു.

 

Related Articles

Latest Articles