പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ട റിങ് റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന കേസിലാണ് ജില്ലാകലക്ടറുടെ ഔദ്യോഗിക വാഹനമടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടം സമർപ്പിച്ച പരിഗണിച്ച ഹൈക്കോടതി, ജപ്തി നടപടികൾ താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008-ലാണ് മൂന്ന് സെന്റ് വസ്തു ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരമായി പലിശയുൾപ്പെടെ 38 ലക്ഷം രൂപ വസ്തുവിന്റെ ഉടമസ്ഥന് നൽകാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിൽ പൊതുമരാമത്ത് വകുപ്പ് ഏഴ് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. തുടർന്നാണ് പത്തനംതിട്ട സ്വദേശിഹൈക്കോടതിയെ സമീപിച്ചത് . നഷ്ടപരിഹര തുകയിൽ . തുടർന്ന് ബാക്കി തുക കൂടി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സബ് കോടതിക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കോടതി ജപ്തിക്ക് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചത്.