പുരി: ഒഡീഷയിലെ പുണ്യതീർത്ഥാടന നഗരമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച ഒമ്പത് അഹിന്ദുക്കളെ പുരി സിംഹദ്വാർ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇവരിൽ അഞ്ച് പേർ ബംഗ്‌ളാദേശ് പൗരന്മാരാണെന്നാണ് വിവരം. ഇവർക്ക് തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്.
സംശയം തോന്നിയ ക്ഷേത്രത്തിലെ ജീവനക്കാർ സംഘത്തെ ചോദ്യം ചെയ്യുകയും സംഘത്തിലെ ഒരാളൊഴികെ എല്ലാവരും അഹിന്ദുക്കളാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് സംഭവം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ പാസ്‌പോർട്ടുകളും മറ്റ് യാത്രാ രേഖകളും പരിശോധിച്ചുവരികയാണെന്നും അവരുടെ ഹോട്ടൽ എൻട്രി രജിസ്റ്റർ പരിശോധിക്കുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സുസിൽ കുമാർ മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.