ജയ്ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്മെന്‍റ് നടത്തിയ രണ്ട് ഭീകരര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് വിവരം അറിയിച്ചത്. അതേസമയം പുല്‍വാമ ആക്രമണം നടന്ന ഫെബ്രുവരി 14ന് മുൻപാണോ ഇവര്‍ എത്തിയതെന്ന് ഉറപ്പില്ലന്ന് സിംഗ് പറഞ്ഞു. കശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരുടെ കൈയ്യിന്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും. പോലീസ് മേധാവി വ്യക്തമാക്കി.

ജമ്മു കശ്മിര്‍ കുല്‍ഗാം സ്വദേശിയായ അഹമ്മദ്ദാണ് പിടിയിലായ ഒരാള്‍. പുല്‍വാമ സ്വദേശി അഖിത് അഹമ്മദ് മാലിക്കാണ് മറ്റൊരാള്‍. ഇതില്‍ ഷാനവാസാണ് ജെയ്ഷ് മുഹമ്മദ് സംഘടനയിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. ഗ്രെനേഡുകള്‍ നിര്‍മ്മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇയാള്‍ വിദഗ്ദനാണെന്നും പോലീസ് വ്യക്തമാക്കി.