Saturday, May 4, 2024
spot_img

ആർട്ടിക്കിൾ 370 പിൻവലിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർക്കുമെന്ന് തീവ്രവാദികൾ.. ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്

ഇന്ത്യയെ തകർക്കാൻ കാലങ്ങളായി പാക്കിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം പാക്കിസ്ഥാന്റെ അടവുകളൊന്നും ഇന്ത്യയുടെ അടുത്ത് നടക്കുന്നില്ല. അവർ പല രീതിയിൽ പല പ്ലാനുകളോടും കൂടി അവരുടെ ശ്രമം തുടർന്നു കൊണ്ടേയിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇന്ത്യ എന്ന ശക്തിയെ തകർക്കുക, ഇന്ത്യയുടെ ഭാഗങ്ങൾ കയ്യടക്കുക എന്നത് പാക്കിസ്ഥാന്റെ അന്നുമുള്ള ലക്ഷ്യമാണ് ഇന്നുമുള്ള ലക്ഷ്യമാണ് ഇനി തുടർന്നും അങ്ങനെ തന്നെ ആയിരിക്കും.

ഇപ്പോഴിതാ ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ ഭീകരര്‍ എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാനാണ് ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സിന് റിപ്പോർട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോൾ ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്കകത്തുതന്നെ നുഴഞ്ഞു കയറി ഇവിടെ കലാപങ്ങൾ സൃഷ്ടിക്കാൻ മുസ്ലീം തീവ്രവാദസംഘടനകൾ വൻ തോതിൽ ശ്രമിക്കുന്നുണ്ടെന്ന വിവരങ്ങൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അതാണ് നമ്മൾ സിഎഎ വിരുദ്ധ സമരങ്ങളിലും മറ്റും കണ്ടത്.
അതുപോലെ പലതരത്തിലുള്ള വർഗീയ സംഘർഷമുണ്ടാക്കാൻ പാക് തീവ്രവാദ സംഘടനകൾ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എന്ന വാർത്ത ഗൗരവം ഒട്ടും ചോരാതെ തന്നെ കാണേണ്ടതാണ്.

പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നിവരാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികമായ ഓഗസ്റ്റ് 5ന് ക്ഷേത്രങ്ങള്‍ ആക്രമിക്കാനാണ് ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നും ആക്രമണം നടത്താൻ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.

സമീപകാലത്ത് ജമ്മു കശ്മീരില്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിച്ചത് ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

നമ്മുടെ നാട് നശിപ്പിക്കാൻ തീവ്രവാദികൾ ഏതറ്റം വരെയും പോകും എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
ആ തീവ്രവാദികൾക്ക് കുടപിടിക്കുന്ന ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യയെ ഒറ്റു കൊടുക്കുന്ന ഒരു കലാപം നടത്തിയെങ്കിലും മോദിയെ വലിച്ച് താഴെയിടണമെന്ന് ആഗ്രഹിക്കുന്ന ചില കമ്മ്യൂണിസ്റ്റ്ജിഹാദി സഖാപ്പികളെക്കൂടി കൂട്ടുപിടിച്ചായിരിക്കും അവർ ആക്രമണം നടത്തുക എന്നത് ഉറപ്പുള്ള കാര്യമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles