ജമ്മു: തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി. പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറി മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തീവ്രവാദ സംഘടനയുടെ പ്രധാനികളായ മൂന്നു പേരെയാണ് സിആർപിഎഫ് വലയിലാക്കിയത്. ഷറഫത്ത് ഖാൻ, സജ്ജാദ് ഷാ, ഷാഹിദ് അഹമ്മദ് എന്നിവരെയാണ് പൊലീസും, സിആർപിഎഫും ചേർന്ന് പിടികൂടിയത്.
തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന ഈ മൂന്നംഗ സംഘത്തിന്‍റെ പക്കൽ നിന്നും രണ്ട് പിസ്റ്റൽ, പത്ത് ബുള്ളറ്റ് മാഗസിനുകൾ, 30,0000 രൂപ, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കെതിരെ ഉറി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona