വിഭജനനാളുകളിലെ ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിലെ ഒരു ഗ്രാമം… തങ്ങളുടെ ഭാവിയെന്തെന്നറിയാത്ത ഒരു കൂട്ടം സിഖ് കുടുംബങ്ങൾ …പ്രായം ചെന്ന അവരുടെ നേതാവ് മുന്നിലേക്ക് വരുന്നു, അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു
” നമ്മുക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്, ഒന്നുകിൽ ഭാരതത്തിലേക്ക് പലായനം ചെയ്യാം അല്ലെങ്കിൽ ഇവർ പറയുന്നത് പോലെ മതപരിവർത്തനം നടത്താം”
“ഗോ മാംസം ഞങ്ങൾ ഭക്ഷിക്കില്ല”
“തല പോയാൽ പോവട്ടെ, നമ്മൾ ധർമ്മത്തെ വിട്ട് കൊടുക്കില്ല “
സിഖ്ക്കാർക് മുഴുവൻ ഒരേ അഭിപ്രായം.
വൃദ്ധനായ ആ നേതാവ് അത് കേട്ട് അഭിമാനത്തോടെ പറഞ്ഞു ,
” അനന്തപ്പൂർ സാഹിബിൽ നിന്ന് ചാമകൂറിലേക്ക് 10 ലക്ഷം മുഗളരോട് യുദ്ധം ചെയ്യാൻ വരുമ്പോൾ ഗുരു ഗോബിന്ദ സിംഹാനോടൊപ്പമുണ്ടായിരുന്നത് വെറും നാല്പത് യോദ്ധാകളായിരുന്നു, ഗുരു ഗോബിന്ദ സിംഹൻ ആദ്യം സ്വന്തം മകൾക്ക് ആയുധം നൽകി മുന്നോട്ട് നീങ്ങാൻ നിർദ്ദേശം നൽകി. ആ നാല്പത് വീരന്മാർ എന്ത് ധീരമായി പൊരുതി , ലക്ഷക്കണക്കിന് വരുന്ന മുഗൾ പടയെ ഒരു നിമിഷമെങ്കിലും വിറപ്പിക്കാൻ അവർക്ക് സാധിച്ചു “
“അവരുടെ കൈയ്യിൽ തോക്കും, ആയുധങ്ങളുമുണ്ട് സർദാർജി , നമ്മുടെ കൈയ്യിൽ എന്തുണ്ട് ? മതി സർദാർജി, നമ്മൾ തോറ്റിരിക്കുന്നു , നമ്മൾക്കും ഇതൊക്കെ ഉപേക്ഷിക്കേണ്ടി വരും”
ഒരു സിഖ് യുവാവിന്റെ കൂർത്തവാക് കേട്ട് ആ നേതാവ് ഒരു നിമിഷം ഒന്ന് പകച്ചു , പിന്നീട് ആത്മവിശ്വാസത്തോടെ ഗുരു ഗോബിന്ദ സിംഹന്റെ സിംഹഗർജ്ജനം ഉറക്കെ പറഞ്ഞു,
” ചിഡിയാ നാൾ മേ ബാജ് ലടവാ ,
ഗിദറത്ത് ദോ മേ ഷേർ ബനാവാ ,
സവാ ലാക് സേ ഏക് ലടവാ ,
താ ഗോബിന്ദ സിംഹ് നാം കഹാവാ “
( പ്രാവിനെ കൊണ്ട് ഞാൻ കഴുകനെ കൊത്തിക്കും,
അടിമകളിൽ നിന്ന് ഞാൻ സിംഹങ്ങളെ സൃഷ്ടിക്കും,
ലക്ഷക്കണക്കിന് പേരോട് യുദ്ധം ചെയ്യാൻ ഒരുവനെ പ്രാപ്തനാക്കും ,
അന്ന് നിങ്ങൾ എന്നെ ഗോബിന്ദ സിംഹനെന്ന് വിളിക്കും )
അവിടെ കൂടി നിന്ന് നൂറ് കണക്കിന് സ്ത്രീപുരുഷന്മാരുടെ കണ്ഠങ്ങൾ അത് ഏറ്റുചൊല്ലി, നൂറ് കണക്കിന് കൃപാണങ്ങൾ ആകാശത്തിൽ ഉയർന്നു.
” ബോലെ സോനിഹാൽ
സത് ശ്രീ അകാൽ “
ആ ദൃശ്യം കണ്ട് നിന്ന് ഒരു കൗമാരക്കാരനുണ്ടായിരുന്നു.സ്വന്തം ജന്മഭൂമി വിട്ട് ഓടേണ്ടി വന്ന ഒരു സിഖ് യുവാവ്.ആ പലായനത്തേക്കാൾ വെല്ലുവിളി നിറഞ്ഞതൊന്നും അവന് പിന്നീട് നേരിടേണ്ടി വന്നിട്ടില്ല , അത് കൊണ്ടാവും ഓരോ ഓട്ട മത്സരവും അവന് മുന്നിൽ പരാജയപ്പെട്ടത്.
വേഗത്തിന്റെ ആ രാജകുമാരന് രാജ്യമൊരു ഓമന പേര് നൽകി ,
“പറക്കും സിഖ് “കണ്ണീരിൽ കുതിർന്ന യാത്രാമൊഴി പ്രിയ മിൽഖാ ❤️❤️❤️
താങ്കളുടെ സ്വപ്നം ഇന്നലെങ്കിൽ നാളെ ഒരുന്നാൾ പൂർത്തിയാവും , ഭാരതം അത്‌ലറ്റിക്സിൽ ലോകത്തിന് മാതൃകയാവുന്ന കാലം വരും.
അരുൺ കീഴ്മഠം