കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ സുധീര്‍കുമാർ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. കേസിൽ ഒന്നു മുതൽ ഏഴ് വരെ പ്രതികൾകളെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെവിട്ടത്.
മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ 35 സാക്ഷികളും, 67 രേഖകളും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഹാജരാക്കി. 2007 നവംബർ അഞ്ചിനാണ് തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനായ സുധീര്‍കുമാര്‍ കൊല്ലപ്പെട്ടത്.