ദില്ലി: കളിക്കുന്നതിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിന്‍റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍ തല്ലും. ഒടുവിൽ മര്‍ദ്ദനത്തില്‍ യുവതി കൊല്ലപ്പെട്ടു. നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ശനിയാഴ്ച വൈകിട്ടാണ് കൊല നടന്നത്.സംഭവത്തിൽ അയല്‍ക്കാരായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികൾ തമ്മില്‍ വഴക്കുണ്ടായി. ഒടുവിൽ വഴക്കില്‍ ഇരു കുട്ടികളുടെയും അമ്മമാര്‍ ഇടപെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു. വാക്കേറ്റത്തിനിടെ അയല്‍മാസികളുടെ മര്‍ദ്ദനമേറ്റ് യുവതി കൊല്ലപ്പെടുകയായിരുന്നു.
ഒരു കുട്ടിയുടെ അമ്മയും അമ്മാവനുമടക്കം നാല് പേര്‍ ചേര്‍ന്നാണ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മര്‍ദ്ദനമേറ്റ് അവശയായ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് യുവതിയെ മര്‍ദ്ദിച്ച അയല്‍വാസികളായ നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 52 കാരിയടക്കം രണ്ട് യുവതികളും രണ്ട് പുരുഷന്മാരുമാണ് പോലീസിന്‍റെ പിടിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.