ഇടുക്കി : തൊടുപുഴയിൽ കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗൃഹനാഥൻ പുല്ലറക്കൽ ആന്‍റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുകയാണ്.ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പോലീസും നാട്ടുകാരും നൽകുന്ന വിവരം. ആന്റണിയുടെ കടയിലെ ജീവനക്കാരും ആന്റണിക്ക് കടബാധ്യത ഉള്ളതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം.