ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ദില്ലി കോടതി തള്ളി. ആരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്. ജാമ്യം തേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു.
തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹർജിയിൽ ആവശ്യപ്പെട്ടത്. ചികിത്സാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി ഹർജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.