Wednesday, May 8, 2024
spot_img

പ്രഭാത ഭക്ഷണം നൽകിയില്ല! യുവതിക്ക് നേരെ വെടിയുതിർത്ത് അമ്മായിയപ്പൻ

താനെ; പ്രഭാത ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് ഭർതൃപിതാവ് യുവതിക്ക് നേരെ വെടിയുതിർത്തു. കാശിനാഥ് പാണ്ഡുരംഗ് പാട്ടീലെന്ന എഴുപത്തിയെട്ടുകാരനാണ് മരുമകള്‍ക്കെതിരെ വെടിയുതിര്‍ത്തത്. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് നടുക്കുന്ന സംഭവം നടന്നത്. താനെയിലെ റാബോഡി പ്രദേശത്ത് താമസിക്കുന്ന 42 കാരിയായ യുവതിക്കാണ് വെടിയേറ്റത്. രാവിലെ ചായയ്‌ക്കൊപ്പം മരുമകള്‍ പ്രഭാതഭക്ഷണം നല്‍കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പ്രതിയുടെ മറ്റൊരു മരുമകള്‍ പൊലീസിന് മൊഴി നല്‍കി. പ്രാതല്‍ വിളമ്പിയില്ലെന്ന് പേരിൽ പേരില്‍ വഴക്കുണ്ടാക്കുകയും ഇതിനിടയില്‍ കൈവശം സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ എടുത്ത് മരുമകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ അടിവയറ്റിലാണ് വെടിയേറ്റിരിക്കുന്നത്. ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വീട്ടിലുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles