Monday, April 29, 2024
spot_img

അസമിൻ്റെ വീരപുത്രൻ..! മുഗൾ ആക്രമണകാരികളെ ചെറുത്ത് നാടിൻ്റെ മാനവും സംസ്കാരവും കാത്ത ധീര ദേശാഭിമാനി! പ്രധാനമന്ത്രി ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യുന്ന ലചിത് ബർഫുക്കനെ കുറിച്ച് കൂടുതൽ അറിയാം…

ഇന്ന് ജോർഹട്ടിൽ 125 അടി ഉയരമുള്ള ലച്ചിത് ബർഫുക്കിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ആരാണ് ലച്ചിത് ബർഫുക്കൻ ? അജയ്യമായ ധീരതയുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആൾരൂപം! ധീരതയുടേയും പോരട്ടവീര്യത്തിന്റേയും ദേശഭക്തിയുടേയും ഉദാത്തമാതൃകയാണ് ബർഫുക്കൻ. നാഷണല്‍ ഡിഫന്‍സ് അക്കാദമി ( NDA) എന്ന ഭാരതത്തിന്റെ ഏറ്റവും ഉന്നതമായ സൈനിക പരിശീലന അക്കാദമിയില്‍ നിന്ന് ഏറ്റവും ഉജ്ജ്വലമായി പരിശീലനം പൂര്‍ത്തിയാക്കി പാസ്സ് ഔട്ട് ആവുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് കൊടുക്കുന്ന ആ സുവര്‍ണ മെഡലിന് 1999 മുതല്‍ ഒരു പേരുണ്ട്, ലാചിത് ബര്‍ഫുക്കന്‍ മെഡല്‍! ആ മെഡലിന്റെ ശോഭ വര്‍ദ്ധിപ്പിക്കാന്‍ ആ പേരൊന്ന് മാത്രം മതി.

1671-ലെ സരാഘട്ട് യുദ്ധത്തിൽ മുഗൾ സാമ്രാജ്യത്തിനെതിരെ ഉജ്ജ്വലമായ വിജയത്തിലേക്ക് അഹോമിനെ നയിച്ച ഒരു അസമീസ് ജനറലായിരുന്നു ലച്ചിത് ബർഫുകൻ. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ജനറൽമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ഇന്നും ഒരു ദേശീയ നായകനായി കണക്കാക്കപ്പെടുന്നു.

അസമിന്റെ ഭാഗങ്ങൾ മുഗൾവംശം കൈയ്യടക്കിക്കൊണ്ടിരിക്കുമ്പോഴാണ് നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണം അഹോം രാജാവായ സ്വർഗദേവോ ചക്രധ്വജസിംഹ ആരംഭിച്ചത്. ചക്രധ്വജ സിംഹ രാജാവ് ലച്ചിത് ബർഫുകനെ അദ്ദേഹത്തിന്റെ അഹോം സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫായി നിയമിക്കുകയും ചെയ്തു. ഔറംഗസീബ് ചക്രധ്വജ് രാജാവിന് അയച്ചുകൊടുത്ത മേലങ്കി ധരിക്കാൻ ചക്രധ്വജ് രാജാവ് വിസമ്മതിക്കുകയും അത് പിന്നീട് ചരിത്രപ്രധാനമായ സരാഘട്ട് യുദ്ധത്തിൽ കലാശിക്കുകയുമായിരുന്നു. ആ സമയത്ത്, അഹോം സൈനികർക്ക് ആത്മവിശ്വാസം വളർത്താൻ ഒരു നേതാവിനെ ആവശ്യമായിരുന്നു. ലച്ചിത് ബർഫുകൻ ആ ജോലി ഏറ്റെടുക്കുകയും സൈന്യത്തിന് ആത്മവിശ്വാസം പകരുകയും ചെയ്തു. പോരാട്ടങ്ങളിൽ മുഗളരെ മുട്ടുകുത്തിക്കുകയും ചെയ്തു.

1671ലെ സരാഘട്ട് യുദ്ധത്തിൽ അസം പിടിച്ചെടുക്കാനുള്ള മുഗളന്മാരുടെ ശ്രമത്തെ പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ യശസ്സുയർത്തി. ഗുവാഹത്തിയിലെ ബ്രഹ്മപുത്രയുടെ തീരത്താണ് ‘സരാഘട്ട് യുദ്ധം’ നടന്നത്. രാംസിംഗിന്റെ നേതൃത്വത്തിലുള്ള മുഗൾസേനയെയാണ് ലച്ചിത് പരാജയപ്പെടുത്തിയത്.
ലച്ചിത്തിന്റെ മികച്ച തന്ത്രപരമായ നീക്കങ്ങളിലൊന്ന് അവൻ തെരഞ്ഞെടുക്കുന്ന യുദ്ധത്തിന്റെ വേദിയും സമയം മാറ്റുക എന്നതായിരുന്നു. അക്ഷമയും അമിത വിശ്വാസിയുമായിരുന്ന ഔറംഗസീബിനെ ലച്ചിത് നിരാശപ്പെടുത്തിയത് തന്റെ സൈന്യത്തെ സമതലങ്ങളിൽ നിന്ന് നദിയിലേക്ക് തിരിച്ചുവിട്ടതിലൂടെയായിരുന്നു. ഒരു പക്ഷേ, ലോകത്ത് അതിശക്തമായ ഒരു നാവികസേന കെട്ടിപ്പടുത്ത ഒരേയൊരു ജനറൽ ആയിരുന്നു ലച്ചിത്. മുഗളന്മാർ നാവികയുദ്ധത്തിൽ പരിശീലനം സിദ്ധിക്കാത്തവരാണ്. അദ്ദേഹം വിദഗ്ദ്ധമായി ഗുവാഹത്തിയിലെ ദിഗാലിപുഖുരി യുദ്ധക്കപ്പലുകൾ ശക്തരിൽ നിന്ന് മറയ്ക്കുന്നതിനുള്ള ഒരു തുറമുഖമായി മാറ്റി. മുഗളന്മാരുടെ കണ്ണിൽപെടാതെ ഇവിടെയാണ് നാവികസേനാ ബോട്ടുകൾ ഒളിപ്പിച്ചുവെച്ചത്. മുഗളന്മാരോട് യുദ്ധംചെയ്യാൻ ഹിലോയിസും പീരങ്കികളും ഉപയോഗിച്ച് ഘടിപ്പിച്ചു.

ബ്രഹ്മപുത്രയുടെ ഏറ്റവും ഇടുങ്ങിയ വിസ്തൃതിയുള്ള ഇവിടെ നാവികസേനയ്ക്ക് ആക്രമണം നടത്താൻ പറ്റിയ ഇടമായി. ഈ സാഹചര്യം ലിച്ചിതിനെ ഇന്ത്യൻ ചരിത്രത്തിന്റെ ഓർമ്മയിൽ അടയാളപ്പെടുത്തി. മദ്ധ്യകാലഘട്ടത്തിലെ മറ്റൊരു ചരിത്രയുദ്ധമായി സാരാഘട്ട് മാറി. മുഗൾ അധീനതയിൽ നിന്ന് അസമിന്റെയും വടക്കുകിഴക്കൻ ഇന്ത്യാരാജ്യത്തിന്റെയും വ്യക്തിത്വത്തെയും നാഗരികതയെയും സംരക്ഷിച്ച വിജയമായിരുന്നു അത്.

Related Articles

Latest Articles