മഹാരാഷ്ട്ര: മകളുടെ പ്രണയ ബന്ധത്തെ എതിർത്തതിനെ അമ്മയെ കുത്തിക്കൊലപ്പെടുത്തി. 17കാരിയും 22കാരനായ കാമുകനും അറസ്റ്റിൽ. മുംബൈയിലെ താനെയിലാണ് സംഭവം. 37 കാരിയായ സബ ഹാഷ്മിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിച്ചോടിയെങ്കിലും ഹാജി മലംഗിൽ നിന്ന് പോലീസ് ഇവരെ പിടികൂടി. സബ ഹാഷ്മി തന്റെ മൂന്ന് പെൺമക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് മയക്കുമരുന്ന് കേസിൽപ്പെട്ട് രണ്ടുവർഷമായി ജയിലിലാണ്.
കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി പണം കണ്ടെത്തുന്നത്. എന്നാൽ അയൽവാസിയായ യുവാവുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നതിനെ സബ ഹാഷ്മി എതിർത്തിരുന്നു. യുവാവ് ഇടയ്ക്കിടെ ഹാഷ്മിയുടെ വീട്ടിൽ രാത്രി തങ്ങിയിരുന്നതായും കൊലപാതകം നടക്കുന്നതിന്റെ തലേദിവസം രാത്രി മകളുടെ കാമുകനും ഇവരുടെ വീട്ടിൽ ഉണ്ടായിരുനെന്ന് പൊലീസ് പറഞ്ഞു
സബയെ ബന്ധപ്പെടാൻ പറ്റാതായപ്പോഴാണ് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കിടക്കുന്ന സബയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.