തൊടുപുഴ: ഭാവി വരന്റെ കൂടെ ഒളിച്ചോടി യുവതി.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് ഒളിച്ചോടിയത്.മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ഒളിച്ചോട്ടം.യുവതിയുടെ പിതാവാണ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്.
ഇതിനിടെ പെൺകുട്ടിയുടെ പിതാവിന് വിവാഹത്തിൽ എതിർപ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി. ഇവരുടെ വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ സംസാരിച്ചു ധാരണയായതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുട്ടം
എസ്എച്ച്ഒ പറഞ്ഞു. ഇരുവരോടും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.