Monday, September 21, 2026

ലേക് ഷോർ ആശുപത്രിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസിന്റെ നരനായാട്ട് !പോലീസ് മർദ്ദനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്ക്

അവയവ കച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ലേക് ഷോർ ആശുപത്രിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസ് അക്രമം അഴിച്ചുവിട്ടു. മാർച്ചിൽ പങ്കെടുത്ത സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ അതിക്രൂരമായി പോലീസ് അതിക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ അദ്ദേഹത്തെയും മറ്റു പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും ആശുപത്രിയിലെ 8 ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവിടുകയും ഇതേത്തുടർന്ന് കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശി ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 2009 നവംബർ 29 നാണ് വി ജെ എബിനെ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം വിദഗ്ധ ചികിത്സയ്ക്കായി എബിനെ ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നൽകിയില്ലെന്നാണ് പരാതിക്കാരൻ കോടതിയെ അറിയിച്ചത്. യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തതിൽ അവയവദാനത്തിന്‍റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും യുവാവിന് നൽകിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles