ദില്ലി : രാജ്യത്ത് ആരുടെയെങ്കിലും ഉറപ്പ് നടപ്പാകുന്നുവെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് മാത്രമാണെന്ന് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ. ജാതി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ബിജെപിയുടെ മിന്നും വിജയത്തിന് പ്രധാനമന്ത്രിക്ക് ക്രെഡിറ്റ് നൽകിയ ജെ പി നദ്ദ, എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്പ്പോഴും മുന്നിൽ നിന്നാണ് നയിച്ചതെന്നും വ്യക്തമാക്കി. നിർണ്ണായകമായ നേതൃത്വം നൽകാനും കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാനും മോദിജിക്ക് മാത്രമേ കഴിയൂ എന്ന് രാഷ്ട്രത്തിന് വ്യക്തമായി അറിയാമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒരു ഉറപ്പ് മാത്രമേ ഉള്ളൂ, അത് മോദിയുടെ ഉറപ്പാണ്. എന്നാൽ, രാജ്യത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഐ എൻ ഡി ഐ എ സഖ്യം ജാതീയത പ്രചരിപ്പിക്കാൻ ശ്രമിച്ചു, അവർ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചു, കൂടാതെ, പ്രീണന അവർ പുറത്തെടുത്തതെന്നും ജെ പി നദ്ദ തുറന്നടിച്ചു.