പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. ഭ്രമയുഗം ചിത്രത്തിലെ സംഭാഷണങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് എന്തിനും ഏതിനും പ്രതികരിക്കുന്ന, എന്നാൽ ഈ വിഷയത്തിൽ ഒരു പ്രസ്താവന പോലും നടത്താത്ത സാംസ്കാരിക നായകർക്ക് നേരെയുള്ള ടി സിദ്ദിഖിന്റെ വിമർശനം.
സിദ്ധാർത്ഥ് എന്ന ഒരു പാവം വിദ്യാർത്ഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച് കൊന്ന് കെട്ടിത്തൂക്കിയ വിഷയത്തിൽ വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം എന്ന് സാംസ്കാരിക നായകർ ചോദിക്കുമ്പോൾ നിങ്ങളുടെയൊക്കെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നറിയാലോ എന്നാണ് ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
സാംസ്കാരിക നായകർ: “അങ്ങുന്നേ… സിദ്ധാർത്ഥ് എന്ന ഒരു പാവം വിദ്യാർത്ഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച് കൊന്ന് കെട്ടിത്തൂക്കിയ വിഷയത്തിൽ വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം..!!”
രാജാവ്; “അനുവാദുല്ല്യ… നിങ്ങളുടെയൊക്കെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നറിയാലോ… നാൻ പെറ്റ മകനേ പോലുള്ളത് പാടേണ്ട സമയത്ത് അറിയിക്കാം…”