തിരുവല്ല: പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെയാണ് കാർ തോട്ടിലേയ്ക്കു മറിയുകയായിരുന്നു. കാാറിനുള്ളിൽ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടർന്നു നാട്ടുകാർ തിരച്ചിൽ തുടരുകയാണ്. അച്ചൻകോവിലാറ്റിലും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നു പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വെണ്ണിക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെണ്ണിക്കുളം പാലത്തിൽ വച്ച് സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്.