ചാലക്കുടി: ചാലക്കുടിയില്‍ വൻ കഞ്ചാവ് വേട്ട. ചാലക്കുടി പോട്ട ദേശീയ പാതയില്‍ 181 കിലോ കഞ്ചാവുമായി മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
എറണാകുളം കുമ്പളം മാടവന കൊല്ലംപറമ്പില്‍ വീട്ടില്‍ സനൂപ് (23), കളമശ്ശേരി തായിക്കാട്ടുകര ചെറുപറമ്പില്‍ വീട്ടിലെ സാദിഖ് (27), കുമ്പളം മാടവനപട്ടത്താനം വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രതികള്‍ മാരുതി സ്വിഫ്റ്റ് കാറിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. വാഹനം ചാലക്കുടി പോട്ടയില്‍ എത്തിയപ്പോള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് ടീമും ചാലക്കുടി പോലീസ് സംഘവും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
അതേസമയം പിടികൂടിയ കഞ്ചാവ് ആന്ധ്രാ പ്രദേശില്‍ നിന്നും കേരളത്തില്‍ എറണാകുളം ജില്ലയിലേക്ക് മൊത്തവിതരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികള്‍ മൊഴി പോലീസിന് നല്‍കിയിട്ടുള്ളത്.